അക്ഷരങ്ങളിൽ മിടിക്കുന്ന ജീവിതങ്ങളും അവരുടെ അന്തർ ലോകങ്ങളും ഭാവനാവിഷ്കാരങ്ങളെക്കാൾ സൂക്ഷ്മമായ നിരീക്ഷണങ്ങളിൽ നിന്നും സ്പ്ഫുടം ചെയ്ത പാഠങ്ങളാണ്. വരികൾക്കിടയിൽ വിഷാദവും നിഷ്കളങ്കമായ വാത്സല്യവും മാതൃസഹജമായ ശുഭപ്രതീക്ഷകളും ആവർത്തിക്കപ്പെടുന്നത് എഴുത്തിലെ സുതാര്യതയായി കാണാം. സന്ധ്യാ സമയം പുതിയ ഒരു കാലത്തിലേക്കുള്ള പ്രവേശകമാണ്. അതുകൊണ്ട് തന്നെ ഒരു ദിവസത്തിലെ മറ്റ് നേരങ്ങളിൽ നിന്നും അത് വ്യത്യസ്തമാണ്. സകല ജനുസ്സുകളും ഉദ്ദീപ്തമാകുന്ന സജീ വതയെ നമ്മൾ ഒരു പ്രാർത്ഥനാനേരമായ് തിരഞ്ഞെടുത്തത് പോലെ ഈ എഴുത്തുകാരി ആത്മപ്രകാശനത്തിനായ് തിര ഞെഞ്ഞെടുത്ത ഈ സാഹിതീപൂജ ശുഭോദയമാകട്ടെ. വന്ദനം - ശങ്കർ രാമകൃഷ്ണൻ