ഇതൊരു ആധുനിക സാഹിത്യം അല്ല. ശരിക്കും പറഞ്ഞാൽ ഇതൊരു പുരാണം. മഹാന്മാരെയും മഹാവീരന്മാരെയും കഥകളിലൂടെ ചരിത്രത്തിൽ നിർത്തുക എന്നതാണ് പൗരാണികന്റെ കർമ്മം. ഇതൊരു പ്രചരണകഥയാണ്. ഇന്നും തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കഥയാണിത്. ധാരാളം സ്കൂളുകളിൽ ഇത് പാഠമാണ്. 2002ൽ ഡോക്ടർ കെ. മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഒഴിച്ച് മറ്റാരും അറിഞ്ഞിരുന്നില്ല. ഇന്ന് കൊല്ലംതോറും ഡോക്ടർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് യാഗങ്ങൾ നടക്കുന്നു. പുരാണത്തിന്റെ ശക്തി അതാണ്. - ഡോ. വി.കൃഷ്ണമൂർത്തിയെക്കുറിച്ച് നോവലിസ്റ്റ് കാടിന്റെ ആത്മാവ് കണ്ടെത്തിയ ഡോ. കെയുടെ ജീവിതം പുരാണകഥയെ അനുസ്മരിപ്പിക്കും പോലെ അവതരിപ്പിക്കുന്നു.