രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റർഡാമിലെ മോണ്ടിസ്സോറി സ്കൂളിൽ പഠിച്ചിരുന്ന ആൻ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാർ തങ്ങളുടെ ആത്മാവിൽ പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേർത്തുവക്കുന്നു.ജർമ്മൻ ഗ്രന്ഥകർത്താവായ ഏണസ്റ്റ് സ്ക്നാബെൽ ഈ ഡയറിക്കുറിപ്പുകളെക്കുറിച്ച് ഇങ്ങിനെയാണ് പറഞ്ഞത്. അവളുടെ ശബ്ദം സൂക്ഷിച്ചു വച്ചിരിക്കുന്നു നിശബ്ദമാക്കപ്പട്ട ദശലക്ഷക്കണക്കിനു ശബ്ദങ്ങളിൽ ഈശബ്ദം കുട്ടികളുടെ മർമ്മരത്തിനേക്കാൾ ഉച്ചത്തിൽ കേൾക്കപ്പെടുന്നു ഇത് കൊലയാളികളുടെ കഠോര നിലവിളിയെക്കാൾ കൂടുതൽ കാലം നിലനിൽക്കുന്നു ബെൻസനിലെ അജ്ഞാതമായ ശവകുടീരത്തിൽ നിദ്ര കൊള്ളുന്ന ആൻഫ്രാങ്കിന്റെ ചിര സ്മരണീയമായ കുറിപ്പുകൾ