കേരളത്തിലെ മാടപ്പുലയനും കർണ്ണാടകത്തിലെ മാരിപുലയനും ഒരേ വർഗ്ഗത്തിന്റെ പ്രതിനിധികൾ തന്നെയാണ്. പുലയൻ കൃഷി ചെയ്താൽ നാട് മുടിയുന്ന വിശ്വാസം നിലനിൽക്കെ നാലടി മണ്ണിൽ സ്വസ്ഥമായി കൃഷി ചെയ്ത് കൃഷിക്കാരനാകാൻ കൊതിച്ച ചോമന്റെ കഥയാണ് ചൊമന്റെ ദുഡി. പ്രതികരണത്തിനും പ്രതിഷേധത്തിനുമായി ശിവരാമകാരന്ത് പുലയന്റെ കയ്യിൽ കൊടുക്കുന്നത് അവന്റെ ജീവിതത്തോട് അലിഞ്ഞു ചേർന്ന തുടിയാണ്. കർണ്ണാടകത്തിലെ പ്രശ്നങ്ങൾ പല രൂപത്തിൽ പല ഭാവത്തിൽ ഭാരതത്തിലെ പല പ്രദേശങ്ങളിലും ഇന്നും നിലനിൽക്കുന്നു. ചോമന്റെ ദുഡിയുടെ പ്രസിദ്ധീകരണത്തിലൂടെ ഈ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. ഇതിന്റെ ചലച്ചിത്രാവിഷ്കാരം മനുഷ്യ മനസാക്ഷിയെ തട്ടിയുണർത്തുകയുണ്ടായി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.