ജീവിതത്തിമിര്‍പ്പിനിടയിലാവും മാരകമായ ഒരു രോഗം വിരുന്നുകാരനായി എത്തുന്നത്. പിന്നെ അതു സ്ഥിരമായി കുടിപാര്‍ക്കും. മരണത്തെക്കാത്തു കിടക്കുമ്പോഴും മനുഷ്യ മനസ്സ് പ്രത്യാശാഭരിതമായിരിക്കും. ആ പൂവ് വാടിയിട്ടല്ല കൊഴിയുന്നത്. അപ്രതീക്ഷിതമായി അറുത്തു മാറ്റ പ്പെടുകയാണ്. കണ്‍മുന്നില്‍ വറ്റിപ്പോയ ആര്‍ദ്രപ്രണയ ത്തിന്റെ പുഴകള്‍. വീണ്ടെടുപ്പിന്റെ സംത്രാസങ്ങള്‍. മരണവും ആത്മഹത്യയും ദാര്‍ശനികമായ വ്യഥയായി ഉയര്‍ന്നു നില് ക്കുന്നു. മനുഷ്യന്റെ എക്കാലത്തെയും വലിയ സമസ്യയി ലേക്ക് ഒരുപാട് ഉള്‍ക്കാഴ്ചയോടെ ഇറങ്ങിച്ചെല്ലുന്ന രണ്ട് ലഘു നോവലുകളാണീ പുസ്തകം.