തിരുവിതാംകൂർ സർവകലാശാലയുടെ 1942 ലെ മലയാളം ബി.എ ഓണേഴ്‌സ് ബാച്ചിലെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥിയും ഒന്നാം റാങ്കുകാരനുമായിരുന്നു പില്ക്കാലത്ത് നിരൂപകനെന്ന നിലയിൽ പ്രശസ്‌തനായിരുന്ന പ്രൊഫ. കെ.എം. ഡാനിയൽ. ഓണേഴ്സ് ബാച്ചിൽ സഹപാഠിയായിരുന്ന ചങ്ങമ്പുഴയും ഡാനിയലിന്റെ സഹൃദയത്വവും പാണ്ഡിത്യവും അംഗീകരിച്ചിരുന്നു. എൻ. കൃഷ്ണപിള്ള മുതൽ തിരുനല്ലൂർ കരുണാകരനും ഒ.എൻ.വിയും വരെയുള്ള ബഹുമാന്യരുടെ നിരയിൽ യൂണിവേഴ്സിറ്റി കോളെജിലെ വിദ്യാർത്ഥികൾ അറുപതുകളിലും എഴുപതുകളിലും സ്നേഹിച്ചിരുന്നത് പ്രൊഫ. കെ.എം ഡാനിയലിനെ ആയിരുന്നു. അർഹിക്കുന്ന അംഗീകാരം എന്നിട്ടും ലഭിച്ചില്ല. അതെന്തുകൊണ്ടാണെന്നുള്ള അന്വേഷണവും ഡാനിയേലിന്റെ വിധിയെഴുത്തു'കളുടെ സവിശേഷതകളുമാണ് ഈ പുസതകം. പ്രൊഫ. കെ.എം. ഡാനിയലിന് ജന്മശതാബ്ദി വർഷത്തിൽ ശിഷ്യയുടെ ഗുരുദക്ഷിണ.കേരളത്തിലെ വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായിരുന്ന ബി. ലക്ഷ്‌മികുമാരി പ്രൊഫ. എസ്. ഗുപ്‌തൻനായരുടെ മകളാണ്.