ഈ ലഘു നോവലുകൾ നാടക ജനുസ്സിൽ പിറന്നവയാണ്. രചനയുടെ മറ്റൊരു രൂപാന്തരം. കഥയിൽ നിന്ന് ഇറക്കിവിട്ട കിനാവുകൾ ശേഖരിച്ചു വച്ചിരിക്കുകയാണ് ഈ ലഘു നോവലുകളിൽ. അതിനാൽ ആർദ്രത ഏറെയാണ്. നിർമ്മാണ കൗശലമില്ല. വേഗവായനയക്ക് വഴങ്ങും പലതും. സത്യം കൊണ്ട് ചാലിച്ച ജീവിതമുഹൂർത്തങ്ങൾക്ക് ഞാൻ കടന്നു പോയ വഴികളുടെ അടയാളം കണ്ടെത്താം. ഇതിലെ കഥാപാത്രങ്ങൾ പലരും ഇപ്പോഴും ജീവിക്കുന്നുണ്ട്. മരിച്ചവരുണ്ട്. സ്വപ്നത്തിൽ ജീവിക്കുന്നവരുമുണ്ട്. ഞാൻ കടന്നു പോയ വഴികൾ ഞാനടയ്ക്കുന്നത് വേലി കെട്ടിയല്ല. നീണ്ടകഥകളെഴുതിയാണ്.