ഹൃദയദ്രവീകരണ ശേഷിയുള്ള ആഖ്യാനത്തിലും ആവിഷ്ക്കാരത്തിലും കഥാപാരമ്പര്യത്തെ കൈവെടിയാത്ത കഥകളിൽ കരുണ എന്ന വികാരമാണ് നിറയുന്നത്. ആഘോഷത്തിമിർപ്പിനിടയിൽ ഒറ്റപ്പെടുന്ന ബാലമനസ്സ് മുതൽ കോവിഡ് മഹാമാരിക്കാലത്തെ ആയുർവേദ പ്രണയം വരെ കഥകളാക്കിയിരിക്കുന്നു. നിരോധിക്കപ്പെട്ട മരുന്ന് വില്ക്കാൻ നിർബന്ധിതനാകുന്ന മെഡിക്കൽ റെപ്പിൻ്റെ മാനസികാവസ്ഥയും പത്രറിപ്പോർട്ടറുടെ ആന്തരിക സംഘർഷങ്ങളും... ഈ സമാഹാരത്തിലെ 15 കഥകളും ജീവിതത്തിന്റെ വൈതരണി ഘട്ടങ്ങളിലേക്ക് തുറക്കപ്പെടുന്നവയാണ്. ഹൃദ്യമായ ആഖ്യാനം. അനുഭവത്തിന്റെ സാന്ദ്രതയുള്ള ഈ കഥകൾ ജീവിതമെഴുത്താണ്.