ഇത് പരിധിയിൽ നിന്നും പുറത്തിറങ്ങുന്ന നൂറുകവിതകളുടെ രണ്ടാം പുസ്‌തകം. മുടിമുറിക്കുന്നവരും മുലയില്ലാതാകുന്നവരും വീടിനെ വരയ്ക്കുന്നവരും വറ്റിവരണ്ട ഭൂമിയുടെ മധ്യത്തു നിൽക്കുന്നവരും കണ്ണാടി നോക്കി ആത്മരതിയിൽ അഭിരമിക്കുന്നവരും ഒറ്റവാക്കിൽ മൊഴിയുവതെങ്ങനെ എന്നു സന്ദേഹിക്കുന്നവരും എല്ലാം ചേർന്ന് മഞ്ഞപ്പെൺകടലാവുന്ന. ഉടൽനൊമ്പരങ്ങൾ കോറിയിട്ട വിചിത്രഭാവനകളുടെ ചില്ലുടഞ്ഞ നൂറു സ്ഫടികഭാജനങ്ങൾ! പെൺകവിത ആൺകവിത ഗോത്രകവിത തുടങ്ങിയ വേർതിരിവുകൾക്കപ്പുറം കവിത തേടിയുള്ള നൂറു സ്ത്രീകളുടെ ആത്മസഞ്ചാരങ്ങൾ. പ്ലസ് വൺ മുതൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചവർ വരെ ഒത്തുചേരുന്ന ഈ സമാഹാരത്തിൽ കവിതകൾ ചേർക്കാൻ അനുമതി നൽകിയ എല്ലാ കവിസുഹൃത്തുക്കൾക്കും സ്നേഹാദരങ്ങൾ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.